2012, സെപ്റ്റംബർ 26, ബുധനാഴ്‌ച

കാലചക്രം..




ഒരു ഇരമ്പലോടെ  ഷാര്‍ജ എയര്‍പോര്‍ട്ടില്‍ നിന്ന്  കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യ പറന്നു ഉയര്‍ന്നു മുന്‍പ് ഒന്നും തോന്നാത്ത വിധം ഒരു മാനസികപിരിമുറുക്കത്താല്‍ സീറ്റില്‍ ചാഞ്ഞെരിക്കുവാണ് ഷംനാസ്

ഇന്ന് കാലത്ത്‌ ആണ്  സബിനയുടെ  ഫോണ്‍ വന്നതെ  ബാപ്പച്ചിക്ക് അസുഖം കുടുതല്‍ ആന്നെന്നും  കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചുഎന്നും. പിന്നടെ യാത്ക്ക് ഉള്ള പരക്കംപാച്ചില്‍ ആയിരുന്നു . അറബാബിന്റ്റെ          (തൊഴിലുടമ) അടുത്തുനിന്നും യത്ര അനുവാദം വാങ്ങണം ,എയര്‍ ടിക്കറ്റ്‌ എടുക്കണം അങ്ങനെ ഒരുപാട്‌ കാരിയങ്ങള്‍
ഇപ്പോള്‍ മാത്രം ആണ് ശെരിക്കും ഒന്നു ശ്വാസം വിടാന്‍ പറ്റിയതെ ...അള്ള .. എന്റ്റെ ബാപ്പച്ചിക്ക് ഒന്നും വരുത്തല്ലേ

ബപ്പച്ചിയും ഉമ്മച്ചിയും  പിരിഞ്ഞ ശേഷം എനിക്ക് ബാപ്പച്ചിയുടെ സ്നേഹം അനുഭവിക്കാന്‍ കഴിഞ്ഞില്ല
കുട്ടികാലത്ത്  എന്റ്റെ ഉള്ളില്‍  പാതിരാത്രി വന്നു വെളുപ്പിന് പോകുന്ന ബാപ്പച്ചിയെ പറ്റി ഉള്ള ചിത്രം  ആണ്

ബപ്പച്ചിയുംടെ കയ്യില്‍ എപ്പോഴും ഒരുപാട് പുസ്തകങ്ങള്‍ ഉണ്ടാക്കും കാറല്‍ മാക്സ് , ലെനിന്‍ ,ചെകുവര

ഇവരെ പറ്റി ഒക്കെ ഉള്ള പുസ്തകങ്ങള്‍ ആയിരുന്നു കുടുതലും...ഞാന്‍ ഒരിക്കല്‍ ഉമ്മച്ചിയോടെ ചോദിച്ചു

"ഉമ്മാ നമ്മടെ   ബാപ്പച്ചിക്ക് എന്താ പണി ".... "അതു മോനെ    ബാപ്പച്ചിക്ക്  പാര്‍ടിയില്‍ ആണ് പണി"..എനിക്ക് ഒന്നും മനസിലായില്ലെ
എങ്ങിലും ഞാന്‍ കുടുതല്‍ ഒന്നും ചോദിച്ചില്ല ...ഒരു രാജാവിനെ പോലെ കൊണ്ടുനടക്കാന്‍  ബാപ്പച്ചിക്ക് കുറെ അനുചരന്‍മാര്‍ ഉണ്ടയിര്‍ന്നു ഒപ്പം യാത്ര ചെയ്യാന്‍ ഒരു ജീപ്പും ... ആര്‍ഭാടമായി ഉള്ള ജിവിതം  ആദ്യം ഒക്കെ ഞാന്‍ കരുതി ഇതൊക്കെ   ബാപ്പച്ചിയുടെ ആണ് എന്നായിരുന്നു ....പക്ഷെ പിന്നീട് കാലം  എന്നില്‍ ഉണ്ടാക്കിയ തിരിച്ചറിവിന്‍  മാറ്റങ്ങള്‍   എന്നിക്കു മനസില്ലക്കിതന്നു ....

എന്റ്റെ ബാപ്പച്ചി  കോഴിക്കോട് ടൌണിലെ പ്രമുഖ അബ്കാരി ബാലന്‍ മുതലാളിയുടെ  ഗുണ്ട ആണന്ന്  

പല രാത്രികളും ബാപ്പച്ചിയുടെ ഉമ്മച്ചിയുടെ ..വഴക്ക് കേട്ട് ഞെട്ടി ഉണര്‍ന്ന് കരഞ്ഞിട്ടുണ്ട്

 ബാപ്പച്ചി മദ്യപിച്ചു വരുന്നത് ആണ് മുഖ്യകാരണം

പലപ്പോഴും ഉമ്മച്ചി കരഞ്ഞു പറയുന്നേ ഞാന്‍ കേട്ടിടുണ്ട്
മനുഷ്യ നിങ്ങള്‍ക്ക് നിര്‍ത്തി കൂടെ  ഗുണ്ട പണി ..നിങ്ങള്‍ക്ക് എന്തേലും പറ്റിയാല്‍
എനിക്കും ഈ കൊച്ചിനും ആരുണ്ട് ......... ഈ ആര്‍ഭാടങ്ങള്‍ എന്നും നിലനിക്കില്ല ...നിങ്ങള്‍ക്ക്  എന്തേലും
തട്ടുകെട് പറ്റിയാല്‍  ഒരുത്തരും തിരിഞ്ഞു നോക്കില്ല

ബാപ്പച്ചിയുടെ  ഉള്ളിലെ ഗര്‍വ്  ആ വാക്കുകള്‍ പുല്ലുവിലയില്‍ അവഗണിച്ചു

എന്നോടെ എപ്പോഴും സ്നേഹത്തോടെ മാത്രമേ ബാപ്പച്ചി പെരുമാറിട്ട്ഒള്ളു

എനിക്ക് ഒരു പനി വന്നാല്‍ പോലും ബാപ്പച്ചിയുടെ വക ചികിത്സാ ഉണ്ട്

കാലത്ത്‌ എണിപ്പിച്ച്‌  ശരിരം  മുഴുവന്‍  ഏണ്ണ പുരട്ടും  പിന്നെ വീടിന്‍ അടുത്തുള്ള  ഒരു കുളം ഉണ്ട്

അവിടെ കൊണ്ടുപോയി നീന്തിക്കും  കുളി കഴിഞ്ഞു നേരെ  കാദര്‍ ഇക്കയുടെ ഹോട്ടലിന്നു  വയറുനിറയെ
പൊറോട്ടയും ഇറച്ചി കറിയും  പിന്നെ വിട്ടില്‍ വന്നെ ഒരു ഉറക്കം  ..ഉറങ്ങി എണി ക്കുമ്പോള്‍  പനി വിട്ടു പോയിരിക്കും  ...

ഒരിക്കല്‍ ഒരു രാത്രിയില്‍ ബാപ്പച്ചിയു അനുയായികളും വളരെ വെപ്രാളപെട്ട് വന്നു ബാപ്പച്ചിയുടെ  രണ്ടു കയ്യിവേള്ളയില്‍ നിന്നും ചോര ചിറ്റുന്നുണ്ടായിരുന്നു  ഉമ്മച്ചി ഇതു കണ്ട് കരയാന്‍ തുടങ്ങി ..ബാപ്പച്ചി
വഴക്കുപറഞ്ഞു മിണ്ടാതിരിക്കാന്‍  ഞാന്‍ ആകെ പേടിച്ചുപോയി  ..വിട്ടില്‍ നിന്നും എടുത്ത കുറെ തുണികള്‍
 വച്ചുകെട്ടി എന്നിട്ടും എന്നിട്ടും ചോര നിന്നില്ല ഒടുവില്‍ ബാപ്പച്ചി കുറച്ചു കപ്പിപോടി മുറുവില്‍ ഇട്ടു കെട്ടി
അങ്ങനെ ചോര നിന്നു,

ഇരുതല മുര്‍ച്ച ഉള്ള കത്തി കൊണ്ടുള്ള കുത്ത് രണ്ടു കയ്യികൊണ്ട് ബാപ്പച്ചി പിടിച്ചു നിര്‍ത്തി
അങ്ങനെ മുറിവ്  ഉണ്ടായി എന്ന് ബാപ്പച്ചി  ഉമ്മച്ചിയോടെ പറയുന്നെ ഞാന്‍ പിന്നിട് ഒരിക്കല്‍ കേട്ടിരുന്നു

തിളങ്ങുന്ന ഇരുതല മുര്‍ച്ച ഉള്ള കത്തി ഞാന്‍ ബാപ്പച്ചിയുടെ കയ്യില്‍ മുന്‍പ് ഞാന്‍ കണ്ടിട്ടുണ്ട്

ആ മുറിവ്  ഉണ്ടായ ശേഷം ഒന്നര മാസത്തോളം ബാപ്പച്ചിക്ക് പുറത്തു പോകാന്‍ കഴിഞ്ഞില്ല  കാരണം കേസും
മറ്റു ഏടാകുടങ്ങള്‍ ഉണ്ട് എന്ന് പറയുന്നേ കേട്ടിരുന്നു

ആ ഒന്നര മാസത്തെ ദിവസങ്ങളില്‍  മാത്രം ആണ്  ബാപ്പച്ചി ഞങ്ങളോടെ ജിവിതത്തില്‍ ഞങ്ങള്‍ക്ക് ഒപ്പം ഏറ്റവുംകൂടുതല്‍ സമയം ചിലവഴിച്ചത്

രാതിയില്‍ അനുയായികള്‍ കുറെ പുസ്തകങ്ങള്‍ കൊണ്ടുവന്നു കൊടുക്കും  ബാപ്പച്ചി  അതു രാത്രിമുഴുവന്‍ ഇരുന്നു
വായിക്കും പകലു കിടന്നുറങ്ങി  മറ്റും സമയം തിര്‍ക്കും

 മാക്സിസത്തിനെ പറ്റിയും കമ്മ്യുണിസത്തിനെ പറ്റിയും  ബാപ്പച്ചിക്ക് നല്ല അവബോധം ഉണ്ടായിരുന്നു ....

ഉമ്മച്ചിയോടെ അതെ പറ്റി ഒക്കെ ചിലപ്പോള്‍ സംസാരിക്കുന്നെ കേള്‍ക്കാം ഉമ്മച്ചിക്ക് ഒരു ചുക്കും
മനസിലാവാറില്ല
ബാപ്പച്ചി പറയാറുണ്ട്  കമ്മ്യുണിസവും  ...മുസ്ലിം ഒരേ ധ്രുവത്തില്‍  സഞ്ചരിക്കുന്ന ചിന്തകള്‍ ആണെന്ന്

മുഹമ്മദ്‌ നബി  പറയുന്നു ഭുമിയില്‍ നല്ല പ്രവര്‍ത്തികള്‍  ചെയ്യെതാല്‍ മരണശേഷം  സ്വര്‍ഗം കിട്ടുമെന്ന്

കമ്മ്യുണിസം പറയുന്നു ഭുമിയില്‍ നല്ല പ്രവര്‍ത്തികള്‍   ചെയ്യെതാല്‍ ഈ ഭുമിയില്‍ തന്നെ  സ്വര്‍ഗം ഉണ്ടാകുമെന്നെ

ഇതു പറയുമ്പോള്‍  ഉമ്മച്ചി അടുത്തിരുന്നു  " സല്ലള്ളഹു  അലൈഹിവസല്ലം ''

ചൊല്ലും ...തിര്‍ത്തും ഒരു നിരിശ്വരവാദി ആയിരുന്നു  ബാപ്പച്ചി ഇതു കേട്ട് പൊട്ടിചിരിക്കും ....








ഒന്നര മാസത്തിനു  ശേഷം   ബാപ്പച്ചി വീണ്ടും ബാലന്‍ മുതലാളിയുടെ  അടുത്തു പണിക്ക് പോയി തുടങ്ങി

ഉമ്മച്ചിയുടെ വാക്കുകള്‍ക്ക്  ഒരു വിലയും കൊടുക്കാതെ  ബാപ്പച്ചി തന്റ്റെ തൊഴില്‍ നിര്‍ബോധം ചെയ്തുകൊണ്ടിരുന്നു

പല രാത്രികളും ബാപ്പച്ചി വിട്ടില്‍ വരാതായി കറുപ്പിന്‍റെ യും മദ്യത്തിന്റ്റെയും  ലഹരിയില്‍ ഏതോ സ്വര്‍ഗത്തില്‍
ആണന്ന ഭാവത്തില്‍നിന്നു പോയികൊണ്ട് ഇരുന്നു ..വിട്ടില്‍ വരുന്ന രാത്രികളില്‍   ബാപ്പച്ചിയും  ഉമ്മച്ചിയും   ..
നല്ല വഴക്കില്‍ ആയിരിക്കും

 ബാപ്പച്ചിയുടെ രീതിയില്‍ സഹികെട്ട് ഒരുനാള്‍ കാലത്തെ എന്നയൂം കുട്ടി ഉമ്മച്ചി വിട് വിട്ടു ഇറങ്ങി
ഉമ്മച്ചിയുടെ വിട്ടിലെക്ക് പോയി

അവിടെ എന്റ്റെ വല്യുമ്മ മാത്രംമെ  ഉള്ളു  തൊട്ടടുത്ത വിട്ടില്‍  വല്യുമ്മ ആങ്ങളമാര്‍ താമസിക്കുന്നത്
ബാപ്പച്ചി പലവട്ടം വന്നു വിളിച്ചിട്ടും ഉമ്മച്ചി തിരിച്ചു വരാന്‍ തയാറായില്ല

അവിടെ നിന്നുകൊണ്ട് ഉമ്മച്ചി  പാസ്പോര്‍ട്ട് എടുത്തു... ദുബായില ഉള്ള ഒരു അറബി കുടുബത്തി നെ
വിട്ടുജോലിക്ക്ആളെ വേണം എന്നും    പാസ്പോര്‍ട്ട് എടുത്താല്‍ കൊണ്ടുപോകാം എന്നും
ഞങ്ങളുടെ ദുബായില്‍ ഉള്ള ഒരു അകന്ന ബന്ധു പറഞ്ഞ പ്രകാരം ആണ് ഉമ്മച്ചി ബാപ്പച്ചി ആറിയാതെ
പാസ്പോര്‍ട്ട്  എടുത്തതെ

 ബന്ധു പറഞ്ഞ പ്രകാരം ഉമ്മച്ചിക്ക് ഒരു മാസത്തിനകം വിസ അയച്ചുകൊടുത്തു അങ്ങനെ  ഉമ്മച്ചി എന്നെ
  വല്യുമ്മയെ ഏല്‍പ്പിച്ചു  ദുബായിലേക്ക് പറന്നു ..

ഉമ്മച്ചി  എപ്പോഴും പറയാറുണ്ട് "എന്റ്റെ റബ്ബ് നീ എന്നെ എത്തിച്ചതെ നല്ല ഒരു കുട്ടം മനുഷ്യരുടെ അടുത്തേക്ക്‌ ആണല്ലോ "എന്ന്

ഉമ്മച്ചി ജോലി ചെയ്ത അറബി കുടുബത്തി നെ ഉമ്മച്ചി അത്രക്ക്‌ ഇഷ്ട്ട്മയിരുന്നു ഒരു കുടുബ അംഗത്തെ പോലെ ആയിരുന്നു ഉമ്മച്ചിയെ കണ്ടിരുന്നത്തെ ഈദ്‌ പെരുനാള്‍  പോലുള്ള വിശേഷദിവസങ്ങളില്‍ ...ഉമ്മച്ചിക്കും കുടുബത്തില്‍ ഉള്ള എല്ലാവരെയും പോലെതന്നെ പുതുവസ്ത്രങ്ങള്‍ വാങ്ങി കൊടിത്തിരുന്നു

ഉമ്മച്ചിയുടെ പോക്കോടെ  പിന്നിട്‌എനിക്ക് ഉമ്മച്ചിയും ബാപ്പച്ചിയും എല്ലാം വല്യുമ്മആയിരുന്നു

ദുബായില്‍ നിന്ന് ഉമ്മച്ചിയുടെ  ആദ്യത്തെ വരവില്‍ തന്നെ  ബന്ധുക്കളുടെ  സഹായത്താല്‍ ബാപ്പച്ചിയില്‍
നിന്നും വിവാഹമോചനം നേടി




വല്യുമ്മയുടെ കൂടുള്ള ഒറ്റപെട്ട ജീവിതവും  പിന്നെ ഗള്‍ഫില്‍ നിന്നു വരുന്ന പണത്തിന്‍ ഹുങ്കും  കുട്ടുകാരുടെ അതിപ്രസരവും എന്നെകൊണ്ട് അല്ലറ ചില്ലറ തല്ലിപോളിത്തരം ഒക്കെ ചെയ്യിച്ചു

ഇതറിഞ്ഞ ഉമ്മച്ചി എന്റ്റെ 18 മം വയസ്സില്‍ തന്നെ പാസ്പോര്‍ട്ട് എടുപ്പിച്ച്  ഉമ്മച്ചി ജോലി ചെയ്ത അറബി കുടുബത്തിന്‍  സഹായത്താല്‍ വിസാ എടുത്ത്‌   ദുബായില്‍ കൊണ്ടുവന്നു
പിന്നിടെ എന്തല്ലാം ജോലികള്‍ ചെയ്തു വണ്ടികള്‍ കഴുകുന്നെ തൊട്ട്  ഏതെല്ലാം... എനിക്ക് വശിആയിരുന്നു എന്റ്റെ ഉമ്മച്ചി ജോലിക്ക്‌ വിടാതെ സംരക്ഷിക്കണം എന്ന് ............, അതിനാല്‍ അറബി ഭാഷ വളരെ പെട്ടന്നുതന്നെ സ്വയതമാക്കി.

ഇന്നു തരകെടില്ലത്ത ശമ്പളത്തില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു ...ഉമ്മച്ചി ദുബായില്‍  ഒരു വില്ല വേര്‍തിരിച്ചു
വാടകക്ക് കൊടുത്തു വാടക വാങ്ങി സുഖമായി കഴിയുന്നു
 എന്റ്റെ വിവാഹത്തിന് ക്ഷണവുംമായി പോയപ്പോള്‍ മാത്രമാണ് ഞാന്‍ എന്റ്റെ ബാപ്പച്ചിയെ പിന്നിടെ കാണുന്നെ
ബാപ്പച്ചി വിവാഹത്തിനു വന്നു പെട്ടന്നു തന്നെ പോയി ഉമ്മച്ചി കാണാന്‍ കുടി വന്നില്ല ....
ഉമ്മച്ചിയുടെ  ജിവിതത്തില്‍  ബാപ്പച്ചി  അത്രകണ്ട്  വേദനകള്‍ സമ്മാനിച്ചിട്ടുണ്ട്

എനിക്ക്  മകന്‍ ഉണ്ടായ ശേഷം എന്റ്റെ ഭാര്യ  സബിന പറയാറുണ്ട് ബാപ്പച്ചി കുഞ്ഞിനെ കാണാന്‍ ഇടക്ക് ഒക്കെ വരാറുണ്ട് എന്ന്

കോഴിക്കോട് എയര്‍പോര്‍ട്ടില്‍  ഫ്ലൈറ്റ് ഇറങ്ങാര്‍ ആയന്നും സീറ്റ് ബെല്‍റ്റ്‌ ഇടാനുള്ള ഫ്ലൈറ്റില്‍ നിന്നുള്ള നിര്‍ദേശം കേട്ടപ്പോള്‍ മാത്രം പഴയകാല ഓര്‍മയില്‍ നിന്നും മനസ്‌ താത്കാലിക മുക്തിആയത്



എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്ത്‌ ഇറങ്ങിയ  ശേഷം  ഒരു പ്രിപെയിട് ടാക്സിയില്‍  കോഴിക്കോട് മിംസ് ഹോസ്പിറ്റലേക്ക് ഞാന്‍  തിരിച്ചു മനസ്സ്സിന്റ്റെ തേങ്ങല്‍ എന്നപോലെ  പുറത്ത്‌ മഴ ചന്നംപിന്നം
ചാറികൊണ്ടിരുന്നു

ഹോസ്പിറ്റലിന്‍  പുറത്ത്‌ എന്നയും കാത്ത്‌ ബാപ്പച്ചിയുടെ ജേഷ്ഠന്‍ നില്‍പ്പുണ്ടായിരുന്നു
എന്നയും കൂട്ടി നേരെ ICU വാര്‍ഡില്‍ പോയി  കണ്ണാടി ചില്ലില്‍ കു‌ടി ഞാന്‍ എന്റ്റെ
ബാപ്പച്ചിയെ കണ്ടു  ഡോക്ടര്‍ അനുവാദം തന്ന  ശേഷമേ ഉള്ളില്‍ കയറി കാണാന്‍ അനുവദിക്കു എന്ന്
ജോലിയില്‍ ഉണ്ടായിരുന്ന  ഒരു മെയില്‍ നേഴ്സ് പറഞ്ഞു

ബാപ്പച്ചിയുടെ ജേഷ്ഠനെ കൂട്ടി  ഞാന്‍ ബാപ്പച്ചിയെ  ചികിത്സിക്കുന്ന ഡോക്ടര്‍ രാജന്റ്റെ മുറിയില്‍
പോയി
ഡോക്ടര്‍ വളരെ നല്ല ആഥിത്യ മര്യാദയോട്‌  ഇരിക്കാന്‍ പറഞ്ഞു , സരസ സംഭാഷക്കാരന്‍ ആയ
ഡോക്ടര്‍ കുറഞ്ഞ വാക്കുകളാല്‍  കാര്യങ്ങള്‍ എന്നോട് വിശതികരിച്ചു

  ബാപ്പച്ചിയെ  പറ്റി ഡോക്ടര്‍ പറഞ്ഞത് " ഈ മനുഷന്‍ എത്രയും കാലം ജിവിച്ചത് തന്നെ
മഹാത്ഭുതമാണ് "   ബാപ്പച്ചിയുടെ കരളിന്‍റെ 85 ശതമാനം നശിച്ചുപോയിരുന്നു

ICU വാര്‍ഡിന്‍ ഉള്ളില്‍ കയറി ബാപ്പച്ചിയെ കാണാന്‍  ഡോക്ടര്‍ അനുവാദം തന്നു

മരുന്നുകളുടെ വിര്യത്താല്‍ ഉറങ്ങുന്ന ബാപ്പച്ചിയുടെ  മുഖത്ത് നോക്കിയപ്പോള്‍  തോന്നും
രവ്വുദ്രതാണ്ടാവം ആടിയ ശേഷം  ശാന്തമായ കടല്‍ പോലെ

അധിക സമയം ആ മുഖത്ത് നോക്കി നില്‍ക്കാന്‍ എന്നിക്ക് കഴിഞ്ഞില്ല ശരിരം ആകെ തളരുന്ന പോലെ തോന്നി
നിസഹയതതന്‍  നെറ്റി തടത്തില്‍ ചുംബിച്ച ശേഷം ഞാന്‍ പുറത്തെക്ക് ഇറങ്ങി

ബാപ്പച്ചിയുടെ ജേഷ്ഠന്‍ പറഞ്ഞു " നീ ഒരു കാര്യംചെയ്യി ..വിട്ടില്‍ പോയി കുളിച്ചു കുറച്ചു വിശ്രമിക്ക്
യാത്ര കഴിഞ്ഞു നേരെ ഇങ്ങോട്ട് വന്നതല്ലേ തത്കാലം എവിടെ കാര്യങ്ങള്‍ നോക്കാന്‍ ഞങ്ങള്‍ ഉണ്ടല്ലോ "

വല്യബപ്പയുടെ കയ്യില്‍ കുറച്ചു പണം കൊടുത്ത്  ഞാന്‍ വിട്ടിലെക്ക് പോയി
അവിടെ എന്നെയും കാത്ത്‌  സബിനയും മോനും വല്യുമ്മയും വിടിന്റ്റെ സിറ്റ് ഔട്ടില്‍  തന്നെ ഇരിപ്പുണ്ടായിരുന്നു






ദിവസങ്ങള്‍ കൊഴിഞ്ഞുപോയി കൊണ്ടേയിരിക്കുന്നു ബാപ്പച്ചിയുടെ നിലയില്‍  കാര്യമായ പുരോഗതി ഒന്നുമില്ല

ഒരു നാള്‍ കാലത്ത്  ഞാന്‍ വിട്ടില്‍ ഉള്ളപ്പോള്‍  എന്നെ കാണാന്‍  ദുബായില്‍ ഉള്ള  അന്ത്രു ഇക്കയുടെ ഉമ്മ വന്നു

'' മോനെ ഷംനാസ്  നീ  ദുബായില്‍നിന്നു പോരുമ്പോള്‍ അന്ത്രുനെ കണ്ടിരുന്നോ ''
വന്നപാടെ ചോദിച്ചു
"ഇല്ല ഉമ്മ അന്ത്രുക്കാ  അബുദാബിയില്‍ ആണ് ജോലിയും താമസവും   ദുബായില്‍നിന്നു കുറെ ദൂരം ഉണ്ട് "

" മോനെ  ഇപ്പം അവന്‍ പണം ഒന്ന് ഉമ്മയിക്ക് അയക്കുന്നില്ല ...അങ്ങനെ അവര്‍  പരാതിയുടെ പരിഭവങ്ങളുടെ
ഏടുകള്‍ തുറക്കാന്‍ തുടങ്ങി "

"ഞാന്‍ ദുബായില്‍ എത്തിയാല്‍ ഉടന്‍ അന്ത്രുക്കായെ  കണ്ട് വിവരം അറിയിക്കാം ഉമ്മ " എന്ന് പറഞ്ഞു തത്കാലം
അവിടുന്നു തടിതപ്പി .

അന്ത്രു ....എന്റ്റെ കുട്ടികാലത്ത്  ആക്ക്രി അന്ത്രു എന്നായിരുന്നു നാട്ടുകാര്‍ വിളിച്ചിരുന്നത് ..അതിനു
കാരണം ഉണ്ടായിരുന്നു അന്ന് അയാള്‍ക്ക് ആക്ക്രി  പറക്കി വിറ്റ് ജിവിക്കുക ആയിരുന്നു പണി ..

ആ അന്ത്രുവില്‍ നിന്നും ഇന്നത്തെ അന്ത്രു ആയതില്‍ ഒരു രസകരമായ കഥയുണ്ട്

പഴയ കാലത്ത്‌  ഞങ്ങളുടെ നാട്ടില്‍ അറബി കല്യാണം എന്നാ ഒരു ഏര്‍പ്പാട്‌ ഉണ്ടായിരുന്നു ഇന്നത്തെ ഗള്‍ഫിനെ

അന്ന് പേര്‍ഷ്യ എന്നായിരുന്നു പറഞ്ഞിരുന്നത്

പേര്‍ഷ്യയില്‍ നിന്നും ഉരുവില്‍ (ചെറിയ കപ്പല്‍ ) ആ കാലത്ത്‌  അറബികള്‍ നാട്ടില്‍ വന്നിരുന്നു ഇവര്‍ പാവപെട്ട
മുസ്ലിം കുടുബത്തിലെ സുന്ദരികള്‍ ആയ പെണ്‍കുട്ടികളെ പണം നല്‍കി നിക്കഹ് ചെയ്തിരുന്നു

അത് തരപെടുത്തി കൊടുക്കാന്‍ ബ്രോക്കര്‍മാരും ഉണ്ടായിരുന്നു



   അറബികള്‍ നാട്ടില്‍ എത്തിയാല്‍ ഈ ബ്രോക്കര്‍മാര്‍ കുട്ടികൊണ്ട് പോയി പെണ്‍കുട്ടികളെ  കാട്ടികൊടുക്കും
അറബിക്ക് ഇഷ്ട്ടപെട്ടാല്‍   പെണ്‍കുട്ടിയുടെ  ബാപ്പയും മായി തുക നിജപെടുത്തും
 പിന്നെ പള്ളിയില്‍ വെച്ച് നിക്കഹ്

അറബി പെണ്‍കുട്ടിയുടെ  കൂടെ ഒന്നോരണ്ടോ മാസം താമസിക്കും   പിന്നെ അയാള്‍ വന്നാല്‍ ആയി വന്നില്ലങ്കില്‍ ആയി
ഇതാണ് സ്തിഥി

   അറബികള്‍ നിക്കഹ് ചെയ്തു നന്നയവരും ..നശിച്ചവരും ആയ ഒരുപാട് സ്ത്രികള്‍ ഇന്നും നാട്ടില്‍ ജിവിക്കുന്നുണ്ട്

ഈ പറഞ്ഞ അന്ത്രുഇക്കയുടെ ഉമ്മയെയും ഒരഅറബി  നിക്കഹ് ചെയ്തതായിരുന്നു അതില്‍ ഉണ്ടായത്‌ ആണ് അന്ത്രു....  പിന്നിടെ ഈ അറബിയെ പറ്റി യാതൊരു വിവരവും ഇല്ലായിരുന്നു
അതിനു ശേഷം ആ സ്ത്രിയെ നാട്ടുകാരന്‍ ഒരാള്‍ വിവാഹം ചെയ്തു അതില്‍ നാലു കുട്ടികള്‍ ഉണ്ട്

അങ്ങനെ വര്‍ഷങ്ങള്‍ കണ്ട്ന്നു പോയി അന്ത്രു മുതുര്‍ന്ന പുരുഷന്‍ ആയി  സാമ്പത്തിക പരധിനകള്‍ ഉള്ളതിനാല്‍
   ആക്ക്രി പണി ചെയ്താണ് കുടുംബം പോറ്റിയിരുന്നത് കുപ്പിയും പാട്ടയും ഒക്ക പറക്കി  കൊണ്ടുപോയി  വിറ്റ്
കിട്ടുന്ന കാശിനെ വിട്ടിലെക്ക് സാധനം വാങ്ങും

അങ്ങനിരിക്കെ ഒരുനാള്‍ ഈ അറബി വിണ്ടും കോഴിക്കോട് വന്നു എന്തോ ആയുര്‍വേദ ചികിത്സ തേടി വന്നതാണ്‌

യാദ്ര്ശ്ചികമയി  മുന്‍പ്‌ നിക്കഹ് നടത്തിയ പള്ളിയുടെ മുന്‍പിലുടെ കാറില്‍ കടന്നുപോകുമ്പോള്‍

അറബിയുടെ മനസ്സില്‍ ഗതകാലസ്മരണകള്‍ ഉടലെടുത്തു  ...അങ്ങനെ പള്ളിയില്‍ എത്തി  പഴയ കാല നിക്കഹ്
റെക്കോര്‍ഡ്‌ നിന്നും വിലാസം തപ്പിഎടുത്തു

അറബി അന്ത്രുവിന്റ്റെ വിട്ടില്‍ എത്തി കു‌ടെ ഒരു ജാഥക്ക്ഉള്ള ആള്‍ക്കാരും കുട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു

അന്ത്രു അപ്പോള്‍ ആക്ക്രി പറക്കാന്‍ പോയിരിക്കുയായിരുന്നു ആരോ ചെന്നുപറഞ്ഞു

" അന്ത്രു അന്റ്റെ അറബി ഉപ്പ വന്നിരിക്കുന്നു എന്ന് "

അന്ത്രു ഉടുത്തിരുന്ന തോര്‍ത്തുമുണ്ട് വേഷത്തില്‍ തന്നെ ഓടി വന്നു ആ ഉപ്പയും മകനും കുടിയുള്ള
സംഗംമം ഒന്ന് കാണേണ്ടത് തന്നിരുന്നു അറബിയുടെ തനിപകര്‍പ്പ്‌ ആയിരുന്നു അന്ത്രു

അറബി തിരികെ പോയി പേപ്പറുകള്‍ ഒക്കെ ശരി ആക്കി അന്ത്രുവിനെ അബുദാബിക്ക് കൊണ്ടുവന്നു

അങ്ങനെ അന്ത്രു UAE  പൗരനായി , അബുദാബി പോലീസില്‍ അറബി  ജോലിയും വാങ്ങികൊടുത്തു



ബാപ്പച്ചിക്ക്  ബോധം വന്നു എന്നെ അന്വേഷിക്കുന്നു എന്നാ ഫോണ്‍കോളുവന്ന മാത്രയില്‍ തന്നെ  ഞാന്‍
ഹോസ്പിറ്റലില്‍ലേക്ക് തിരിച്ചു  ...

ഞാന്‍ ചെല്ലുമ്പോള്‍   ബാപ്പച്ചിയുടെ അടുത്തെ 18 ...19 വയസ്സ് പ്രായം വരുന്ന ഒരു പെണ്‍കുട്ടി ഇരിപ്പുണ്ട്

എന്നെ കണ്ടതും പെണ്‍കുട്ടി എണിറ്റ്  ചുമരിന്‍ ഭാഗത്തേക്ക്‌ ഒതുങ്ങി നിന്നു

ഞാന്‍ ബാപ്പച്ചിയുടെ അടുത്തേക്ക്‌ ചെന്നു കരംഗ്രഹിച്ചു ...ആ മുഖത്ത്‌  സംസാരിക്കാന്‍ കഴിയാത്തതിന്റ്റെ
വിങ്ങല്‍ കാണാം

ആ കണ്ണുകളില്‍ നിന്നും നിറച്ചാല്‍ ഒഴുകുന്നുണ്ട്  സാവധാനം അരികില്‍ കിടന്ന ടവ്വല്‍ എടുത്ത്‌ അവ ഒപ്പി

 ബാപ്പച്ചി സാവധാനം  കയ്യി പതുക്കെ ഉയര്‍ത്തി ആ പെണ്‍കുട്ടിയോടെ അടുത്തേക്ക്‌ വരാന്‍ ആഗ്യം
കാണിച്ചു

അവളുടെ കയ്യിപിടിച്ച് എന്റ്റെ കയ്യില്‍ വെച്ചു...

ഞാന്‍ ആകാംഷയോടെ ബാപ്പച്ചിയുടെ  മുഖത്ത്‌ നോക്കി ....ആ മുഖത്ത്‌  മുന്‍പ്‌ എങ്ങും കാണാത്ത
ഒരു ശാന്തത ...എന്റ്റെ മനസ്സ്‌ ആകെ സ്തംഭനഅവസ്ഥയിലാണ്
ഒന്നും മനസിലാകുന്നില്ല ....

നിമിഷാര്‍ദ്ധങ്ങള്‍ കടന്നുപോയി....  ആ പെണ്‍കുട്ടിയോടെ  നിലവിളി കേട്ട് ആണ് എന്നിക്ക് സ്ഥലകാല ബോധം
വന്നത്

ബാപ്പച്ചി  ഞങ്ങളെ വിട്ടുപോയിരിക്കുന്നു ..ബാപ്പന്നു വിളിച്ചു അവള്‍ ബാപ്പച്ചിയുടെ മേലേക്ക്‌ വീണു കരയുന്നു

 എന്നിക്ക്  ഒന്നും മനസിലാകുന്നില്ല .... ഇവള്‍ ആര്  ബാപ്പച്ചി  യുടെ മകളോ ..എന്റ്റെ പെങ്ങളോ

അള്ള എന്തൊക്കെയാണ് ഇത്......







മയ്യിത്ത്‌ ചടങ്ങുകള്‍ക്ക് ശേഷം  ആള്‍ക്കാര്‍ എല്ലാം പിരിഞ്ഞു  ...... ഞാന്‍ ആകെ  തകര്‍ന്ന മനസ്സുമായി ബാപ്പച്ചിയുടെ

പുരയുടെ  ഉമ്മറത്ത്‌ വന്നിരുന്നു തോളത്ത്‌ ഒരു നനത്ത കരസ്പര്‍ശം ഏറ്റപ്പോള്‍   തിരിഞ്ഞു നോക്കിയത്

അമ്മായി (ബാപ്പച്ചിയുടെ പെങ്ങള്‍ ) എന്നിക്ക് ബാപ്പച്ചിയുടെ കുടുംബത്തില്‍ വളരെ കുറച്ചു ബന്ധുക്കളെ

മാത്രമേ അറിയിയുക ഒള്ളു

അമ്മായി എന്റ്റെ അരികില്‍ വന്നിരുന്നു വാതിലില്‍ പാതി മറഞ്ഞു  ആ പെണ്‍കുട്ടി നില്‍പ്പുണ്ട്

അവളെ ചുണ്ടി  അമ്മായി പറഞ്ഞു മോനെ ഇതു നിന്റ്റെ സ്വന്തം  പെങ്ങള്‍ ആണ് ...നിന്റ്റെ

ഉമ്മയുംമായി പിരിഞ്ഞ ശേഷം നിന്റ്റെ ബാപ്പച്ചി   വേരെഒരു നിക്കഹ് കഴിച്ചിരുന്നു  അതിലുള്ള

കുട്ടിയാണ് ഇത്  ഇവളുടെ  പ്രസവിച്ച സമയത്ത്‌ തന്നെ ഇവളുടെ ഉമ്മ മരിച്ചു പിന്നിട് ഇവളെ
 നോക്കിയതും വളര്‍ത്തിയതും ഒക്കെ ഞാന്‍ ആണ് കുട്ടികള്‍ ഇല്ലാത്ത എന്നെ സംബന്ധിച്ചോളം

ഇവള്‍ എന്റ്റെ പോന്നുമകള്‍ ആണ് ഈ വിവരം ഒന്നും നിയും നിന്റ്റെ ഉമ്മയും ഒന്നും അറിയരുത്

എന്ന് വളരെ നിര്‍ബന്ധം ഉണ്ടായിരുന്നു നിന്റ്റെ ബാപ്പച്ചിക്ക് പക്ഷേങ്കില്  അവസാനകാലത്ത്
ഇവളെ കുറിച്ചുമാത്രം ആയിരുന്നു നിന്റ്റെ ബാപ്പച്ചിക്ക്  വേവലാതി

ഒരിക്കല്‍ എന്നോടു പറഞ്ഞു   "എന്റ്റെ കാലം കഴിഞ്ഞാല്‍ നമ്മടെ ഷംന മോള്‍ക്ക്  ആരുണ്ടാവും
അവളുടെ നിക്കഹിനു വേണ്ടി ഞാന്‍ ഒന്നും തന്നെ സമ്പാദിച്ചിട്ടില്ല "


"ഇക്ക ഇങ്ങനെ വിഷമിക്കണ്ടാ നമ്മടെ ഷംനാസ്  നോക്കും അവന്റ്റെ  പെങ്ങള്‍  അല്ലെ അവന്‍ നോക്കും "

എന്നു പറഞ്ഞു ഞാന്‍ ആശ്വസിപ്പിച്ചു .

എല്ലാം കേട്ട് കഴിഞ്ഞു ഞാന്‍ പറഞ്ഞു    "അതെ അമ്മായി ഞാന്‍ നോക്കും ഇവളെ  എന്റ്റെ സ്വന്തം  പെങ്ങള്‍ ആണ് ഇവള്‍ , ഒരു കൂടെപ്പിറപ്പ് ഇല്ലാത്ത വിഷമം ഞാന്‍ ഒരുപാട്‌ അനുഭവിച്ചിട്ടുണ്ട്  എന്റ്റെ ബാപ്പച്ചി  എനിക്ക് തന്ന
ഏറ്റവും വലിയ സ്വത്ത് ആണ് ഇവള്‍ "


ഷംനയുടെ കാര്യങ്ങള്‍ക്കുവേണ്ടി  അമ്മയിയുടെ പേരില്‍  ബാങ്കില്‍ പുതിയ ഒര അക്കൌണ്ട് തുടങ്ങി

എല്ലാരോടും യാത്രപറഞ്ഞു  തിരികെ  ദുബയിക്ക് പറക്കുമ്പോള്‍  മനസ്സിനെ  ആകെ ഒരു വിര്‍പ്പുമുട്ടല്‍ അനുഭവപെട്ടു

എങ്കിലും ഉള്ളിന്‍റെയുള്ളില്‍ എവിടെയോ  സംതൃപ്തി യുടെ  സന്തുഷ്ടി......


ചന്തു































































   

2011, ഡിസംബർ 28, ബുധനാഴ്‌ച

ജീവിത പലായനം



അമ്മേ............ കുഞ്ഞിന്റ്റെ കരച്ചില്‍  കേട്ട് ഷിനി ഞെട്ടിഉണര്‍ന്നു. മോന്‍ ശ്വാസംമുട്ടലാല്‍ കിടന്നു പുളയുന്നു.
ഷിനി വേഗം ഇന്‍ ഹെയിലെര്‍ തപ്പി എടുത്തു.
ഇന്‍ ഹെയിലെറിന്റ്റെ മരുന്നെ ഉളളില്‍ചെന്നപ്പോള്‍ കുഞ്ഞിന്റ്റെ മുഖത്തെ ചെറിയൊരു ആശ്വാസം

നിഷ്കളങ്കമായ അവന്റ്റെ മുഖത്തേക്ക്‌ നോക്കയയാപ്പോള്‍ എന്‍റെ ഉള്ളിലെ വിങ്ങല്‍ തിരമാലകളായി   ഇരമ്പുന്നപോലെതോന്നി .
പാവം ഭുമിയിലെ സ്വര്‍ഗം തേടിവന്ന നീ ഈ നരകത്തില്‍ ആണല്ലോ വന്നു പിറന്നയതെ കുഞ്ഞേ .
നിന്നെ  പാടിഉറക്കാനുള്ള  താരാട്ടുപോലും ഈഅമ്മയുടെ  മനസ്സില്‍നിന്നു എങ്ങോ മാഞ്ഞുപോയി.
യാന്ത്രികമായ എന്‍റെ തലോടലാല്‍ അവന്‍ ഉറങ്ങി .
 എന്നില ഉറക്കം എവിടേയോ പോയിമറഞ്ഞു ,പകരം
പഴയകാലത്തിന്‍ നിറമാര്‍ന്ന ചിത്രങ്ങള്‍ മനസ്സില്‍ തെളിഞ്ഞു കൊണ്ടിരുന്നു........

എന്‍റെ കുട്ടികാലത്ത്  ഈ ഗ്രാമം എത്ര മനോഹരമായിരുന്നു .തൊടിയിലെ പുക്കളും ,പുമ്പാറ്റകളും ,ചിത്രശലഭങ്ങളും,തെളിവാര്‍ന്ന പുഴയും,സുഗന്ധം, പരത്തുന്ന മന്ദമാരുതന്‍ ഓക്ക കുടി ഒരു കൊച്ചു സ്വര്‍ഗം ആയിരുന്നു, പക്ഷെ ഇന്നത്തെ അവസ്ഥയോ ദുരിതപര്‍വ്വങ്ങള്‍ നടമാടുന്ന ഒരു ശ്മശാനം

എന്‍റെ അപ്പന്‍ ഒരു കൃഷിപണിക്കാരന്‍  ആയിരുന്നു.ഉള്ള വരുമാനം കൊണ്ടെ ഞങ്ങളെ നന്നായി അപ്പന്‍വളര്‍ത്തിയത്,ഞങ്ങള്‍ രണ്ടു മക്കള്‍ ആയിരുന്നു ഞങ്ങളുടെ അപ്പനും അമ്മക്കും ,ഞാനും എന്‍റെ അനുജനും,
അമ്മ പിന്നെ  വീട്ടുജോലി ഓക്കയായി വിട്ടില്‍ തന്നെ ഒതുങ്ങിയ ഒരു പാവം സ്ത്രി ആയിരുന്നു

 SSLC  നല്ല മാര്‍ക്ക്‌ വാങ്ങിയതിനാല്‍ എനിക്ക് പട്ടണത്തിലെ കോളെജില്‍ അഡ്മിഷന്‍
കിട്ടി,പ്രി ഡിഗ്രിയും, ഡിഗ്രിയും നല്ല മാര്‍ക്കില്‍ പാസായി

വിട്ടിലെ വരുമാനം കുറവായതിനാല്‍ തുടര്‍ന്നു പിന്നിടെ പഠിക്കാന്‍ കഴിഞ്ഞില്ല, പക്ഷ വിട്ടിലിരുന്നെ സ്കൂള്‍ കുട്ടികള്‍ക്കെ
tuition പഠിപ്പിച്ചിരുന്നു, അതില്‍ നിന്നുള്ള വരുമാനം അപ്പനെ സംബന്ധിച്ച് വളരെ ആശ്വാസമായി
അക്കാലത്തെ ങ്ങ ളുടെ നാട്ടില്‍  ഒരു മാല്യിനയ സംസ്കരണ ഫാക്ടറി തുടങ്ങി .
തുടക്കത്തില്‍ അതിന്റ്റെ ദോഷവശങ്ങള്‍ അറിയാത്തതിനാല്‍ ഗ്രാമത്തില്‍ ഉള്ളവര്‍ ആരും കാര്യമായി എതിര്‍ത്തിരുനില്ല .
പക്ഷേ പിന്നിടെ മനസ്സിലായി നഗര ആര്‍ഭാടളുടെ ഉച്ചിഷ്ടം ചുമക്കുന്ന ങ്ങളുടെ ഗ്രാമം ആയിമാറിയെന്നെ
അത് ഞങ്ങ ളുടെ ഗ്രാമത്തോടെ ഒപ്പം ങ്ങളുടെയും ജീവിതം നരഗതുല്യമാക്കി
എന്‍റെ ജിവിതം തന്നെ ഒരു  നഷ്ടങ്ങളുടെ കണക്കുപുസ്തകമായി 
ഈ ദുരിതപര്‍വ്വത്തിന്‍ ആദ്യത്തെ ഇര ആയിരുന്നു എന്‍റെ അനുജന്‍ 
ഒരു ദിവസംഅവന്‍  സ്കൂളില്‍നിന്നു വന്നപാടെ സുഖമില്ലാന്നു  പറഞ്ഞെ  കട്ടിലില്‍ കയറി കിടന്നു 
രണ്ടു നാളില്‍ അവന്‍റെ അവസ്ഥ വളരെ മോശമായി ഹോസ്പിറ്റലില്‍ കൊണ്ടുപോയി .ഡോക്ടര്‍മാര്‍
വളരെ പരിശ്രമിച്ചു ..പ്രയോജനം ഉണ്ടായില്ല അവന്‍ ഞങ്ങളെ വിട്ടുപോയി .

നാട്ടില്‍ ഓക്കെ പലതരത്തില്‍ അസുഖങ്ങള്‍  പടര്‍ന്നു കൊണ്ടെയിരുന്നു. മരണ ദേവത നാട്ടില്‍ആകെ നടമാടി
കാറ്റിന്‍ സുഗന്ധത്തിന്‍ പകരം മനംമടുപ്പികുന്ന ദുര്‍ഗന്ധം വമിച്ചുകൊണ്ടെയിരുന്നു.

പ്രതിഷേതറാലിയും, ധര്‍ണകളും ഒക്കെ നടന്നു അതികൃതരുടെ കണ്ണ് തുറപ്പിക്കാന്‍.
യാതൊരു പ്രയോജനവും കണ്ടില്ല , അതികാരവര്‍ഗങ്ങളും,രാക്ഷ്ട്രിയ കോമരങ്ങളും..ഒക്കെ കണ്ണും, കാതും  പുട്ടിയിരുന്നു 

എന്‍റെ അപ്പന്‍ ഒരുനാള്‍ കൃഷിസ്ഥലത്തെ കുഴഞ്ഞുവീണു മരിച്ചു അറ്റക്കയിരുന്നു. ആ നഷ്ട്ടത്തില്‍.ഞങ്ങള്‍  ആകെ തകര്‍ന്നു പോയി

പിന്നിടെ എന്‍റെ വരുമാനം മാത്രമായി  ജിവിത മാര്‍ഗം 

അങ്ങനെ ജീവിതം തട്ടി മുട്ടി പോകുമ്പോള്‍ .എന്‍റെ വിവാഹം നടക്കുന്നതെ .സ്ത്രിധാനം വാങ്ങാതെ ഒരു ആലോചന വന്നപ്പോള്‍ അമ്മ വീടിന്‍റെ ആധാരം പണയംവെച്ചെ വിവാഹം നടത്തി

പക്ഷെ അത് അധികകാലം നീണ്ടുനിന്നില്ല ഒരു കുഞ്ഞിനെ സമ്മാനംതന്നു  അയാള്‍ എവിടേയോ പോയി
അയാള്‍ക്ക് പ്രത്യകിച്ച് ബന്ധുക്കള്‍ ഇല്ലാത്തതിനാല്‍ അന്വേഷിക്കാന്‍ വഴിയില്ല , അതികം താമസിക്കാതെ അമ്മയും ഞങ്ങളെ വിട്ടു പിരിഞ്ഞു 
ഇന്നെ ഞാനും  എന്‍റെ മകനും മാത്രം ഈ വീട്ടില്‍ 

 നഗരത്തിന്‍ ഉച്ചിഷ്ടങ്ങള്‍  വിതറി  ശ്മശാനമാക്കിയ  ഗ്രാമത്തില്‍ ഇനിയും എത്രകാലം .
ഒരിറ്റു ശുദ്ധവായുവിനായി ഞങ്ങള്‍ എവിടപോകും 

കിഴക്ക്‌ വെള്ള കിറി തുടങ്ങി .. ഷിനി കര്‍ത്താവിന്‍ തിരുരുപത്തിന്‍ മുന്‍പില്‍ നിന്നും ബൈബിള്‍ എടുത്തു വായിച്ചു 
ജനാലയില്‍ കുടി കടന്നെത്തിയ തണുത്ത കാറ്റ്...അതില്‍ പോലും പ്രക്രതിതന്‍ നിശബ്ദത തേങ്ങല്‍ അവള്‍ കേട്ടു

ആരോ ചെവിയില്‍ മന്ത്രിക്കുന്നപോല്‍  """രക്ഷപെടു ഈ നരകത്തില്‍ നിന്നും  ഒരിറ്റു ശുദ്ധവായുവിനായി അല്ലങ്കില്‍ നിനെക്ക് നിന്‍റെ മകനും നഷ്ട്ടപെടും"""

ഷിനി വേഗം തന്‍റെ കുഞ്ഞിനെ വാരിഎടുത്തു മാറോടുചേര്‍ത്തു..... ജനിച്ചു വളര്‍ന്ന വീട്ടിലേക്ക്‌  തിരിഞ്ഞു നോക്കാതെ അവള്‍ നടന്നു ......ജീവിതത്തിലക്ക് ..ഒരു പലായനം 

ചന്തു 


























































2011, സെപ്റ്റംബർ 7, ബുധനാഴ്‌ച

മാവേലി വാണ നാട്



ഓണം  നമ്മള്‍ മലയാളികളുടെ സ്വകാര്യ അഹംങ്കാരമായി കൊണ്ടാടുന്ന  മഹോത്സവം

ഓണം അതിന്റെ സ്വന്തം നാട്ടില്‍  ആര്‍ഭാടങ്ങളും. പരിഷ്കാരങ്ങളുംകൊണ്ട്  അതിന്റ്റെ തനിമയില്‍ നിന്ന് വേറിട്ടു പോകുമ്പോള്‍

മുക്കുറ്റിയും.. തുമ്പയും ..ജമന്തിയും കൊണ്ട് മനസ്സില്‍ പുക്കളനിറച്ച്  ...എന്നോ പോയിപോയ
നന്മയുടെ  കാലം ഓര്‍മിച്ച്.....  ഇനിയും നമ്മളുടെ ഒക്കെ  മനസില്‍നിന്നും  നഷ്ടമാകാത്ത ശിഷ്ട്ട
നന്മയുടെ നൈര്‍മ്മല്യം ചേര്‍ത്ത്‌ ..വരവേല്‍ക്കാം...ഈ ഓണം

കുട്ടികാലത്തെ നമ്മളുടെ ഓണകാലം നമ്മള്‍ മലയാളിക്ക്‌ മറക്കാന്‍ സാധിക്കില്ല

ഓര്‍മയിലെ ആ ഈരടികള്‍ നമ്മള്‍ക്ക് വീണ്ടും പാടി ഉണര്‍ത്താം


മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്ക്കുമൊട്ടില്ല താനും
ആധികള്വ്യാധികളൊന്നുമില്ല
ബാലമരണങ്ങള്കേള്ക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങള്മറ്റൊന്നുമില്ല
വെള്ളിക്കോലാദികള് നാഴികളും
എല്ലാം കണക്കിനു തുല്യമത്രേ"


എല്ലാര്ക്കും  ഹൃദയംഗമമായ

ഓണാ ആശംസകള്‍

ചന്തു




2011, മാർച്ച് 23, ബുധനാഴ്‌ച

കിനാവിലെ പ്രവാസി




വെള്ളിയാഴ്ച........ ഗള്‍ഫ്‌  പ്രവാസിയെ സംബന്ധിച്ച് വളരെ പ്രാധാന്യം ഉള്ള ദിവസം
ഒരാഴ്ചത്തെ ജോലിത്തിരക്കില്‍നിന് ചെറിയ ഒരു മോചനം അന്നു മാത്രം....

അവധിയുടെ ആലസ്യത്തില്‍ കാലത്ത്‌ ഫ്ലാറ്റില്‍ ച്ടഞ്ഞിരിക്കാന്‍ മനസ്‌ അനുവതിച്ചില്ല
വണ്ടിയുംമായി  പുറത്തെക്ക് ഇറങ്ങി..
ദുബായ് നഗരം.. പ്രഭാതത്തില്‍.കുളിച്ച്ഒരുങ്ങിയ സുന്ദരിമാതിരി  പരിലസിക്കുന്നു  ...വീതികള്‍ ഒക്കെ വിജനം  അങ്ങിങ്ങായി കുറച്ചു വാഹനങ്ങള്‍ മാത്രം...
ആ ഭംഗികള്‍ ആസ്വദിച്ചു എന്റ്റെ വാഹനം മിത വേഗത്തില്‍ ഓടിച്ചുകൊണ്ടിരുന്നു
അബ്ര കോര്‍ണിഷില്‍ സഞ്ചാരികള്‍ക്കായി ഒരിക്കിട്ടുള്ള അലങ്കാര നവ്വുകകള്‍ നകുരമിട്ട്കിടക്കുന്നു
കടല്‍ കാക്കകള്‍ കടലില്‍ ഒഴുകി നടക്കുന്നു.....
 ഏകദേശം മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ വാണിജ്യപരമായ കാര്യങ്ങള്‍ക്ക് കപ്പലുകള്‍ക്ക് പോകാന്‍  മനുഷ്യ നിര്‍മിതമായി ഒരു കനാല്‍ ആണ് അബ്ര കോര്‍ണിഷ് ........
 വണ്ടി പാര്‍ക്കിങ്ങില്‍ഇട്ടിട്ടെ  കുറേനേരം എന്തൊക്കയോ ആലോചിച്ചുകൊണ്ടിരുന്നു ...മനസ്‌ എവിടേക്കോ വലിച്ചുകൊണ്ട് പോകുന്നു

സാവധാനം വണ്ടി പാര്‍ക്കിങ്ങിനിന്നും പ്രത്യേക ലക്‌ഷ്യം ഒന്നും ഇല്ലാതെ വണ്ടി പോയികൊണ്ടേയിരുന്നു ......
ജുമേര റോഡില്‍   ..സത്വവാ എന്ന സൈന്‍ ബോര്‍ഡ് കണ്ടപ്പോള്‍
യാന്ത്രികം എന്നപോലെ എന്നയുംകൊണ്ട് ശകടം   ആ ലക്‌ഷ്യത്തിലക്ക്  ചലിച്ചുകൊണ്ടിരുന്നു

സത്വവാ...എന്റ്റെ പ്രവാസി ജിവിത ആരംഭത്തിലെ തട്ടകം
ജോലിയും... താമസവും ഒക്കെ ആ പ്രദേശത്ത്‌ ആയിരുന്നു
സങ്കടങ്ങളും ..സന്തോഷവും   ഒക്കെയായി  ഒരുപാട് ഓര്‍മ്മകള്‍ തന്ന സ്ഥലം
അംബരച്ചുംബികളായ കെട്ടിടങ്ങല്‍ക്കിടയില്‍കുടി പോകുമ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍
വര്‍ണ്ണചിത്രങ്ങള്‍ പോലെ മിന്നിമറഞ്ഞു

മൊയ്തീന്‍ഇക്കയുടെ കഫ്തെരിയ ...ആ സ്ഥാനത്ത്  ഇപ്പോള്‍ ഒരു പുക്കളുടെ കടയാണ്
ജോലിക്ക് കയറിയ കാലത്ത്‌ എന്നും അവിടെനിന്നുമായിരുന്നു ആഹാരം ഒക്കെ
മൊഹമ്മദ് മൊയ്തീന്‍കുട്ടി എന്ന മൊയ്തീന്‍ഇക്ക ക്രിശാഗ്രഗാത്രനായ വെളുത്ത് പോക്കംകുറഞ്ഞ ഒരു
മനുഷ്യന്‍ ...കഫ്തെരിയയിലെ  പണികാര്‍ക്ക്‌ ..ശാസനകള്‍ നല്‍കി ഓടിനടക്കുന്നു കണ്ടാല്‍ ഒരിക്കലും അതിന്റ്റെ മുതലാളി അയാള്‍ ആണ് എന്ന് ആരും പറയില്ല
തുടക്കത്തില്‍ വളരെ പരുക്കന്‍ ആയി തോന്നിയ ആ മനുഷ്യന്‍ .....

ജോലിക്ക് കയറിട്ട് ഏകദേശം  രണ്ടു മാസം കഴിഞ്ഞുകാണും പെട്ടന്ന് പിടിപെട്ട  ശക്തമായ
ജ്വരം കാരണം കുറെ ദിവസം എനിക്ക് ജോലിക്ക് പോകാന്‍ പോലും പറ്റാത്ത അവസ്ഥയിലായി
ശമ്പളം കിട്ടിയ ദേര്‍ഹം നാട്ടില് വീട്ടില്‍ ഉണ്ടായ അത്യാവിശകാരണത്താല്‍ മൊത്തം അയകേണ്ടിവന്നു...ആശുപത്രിയില്‍ പോകണം എന്ന് വിചാരിച്ചാല്‍ കുടി  കയ്യില്‍ ഉള്ളത് ആകെക്കൂടി മുപ്പത്‌ ദേര്‍ഹം
പോതുതായി ജോലിക്ക് കയറുന്ന മലയാളികളെ എങ്ങനെ പരവെച്ചു പുറത്താക്കാം
എന്ന്  കുലംകലുഷ്മായി ചിന്തിക്കുന്ന എന്റ്റെ മലയാളി സഹപ്രവര്‍ത്തകരോട്  കടം ചോതിക്കാന്‍
എന്റ്റെ മനസാക്ഷി എന്നെ അനുവദിച്ചില്ല
പിന്നെ രക്ഷ  മെഡിക്കല്‍ ഷോപ്പില്‍ നിന്നും വാങ്ങിയ പാരസെറ്റമോള്‍ കഴിച്ചും വിക്സ് തേച്ച് ആവികൊണ്ടും ജ്വരത്തിനെ എന്റ്റെ വരുതിയില്‍ വരുത്താന്‍ ഞാന്‍ പരമാവധി ശ്രമിച്ചു
പക്ഷേ അതു പുര്‍വധികം ശ്ക്തിയോടെകുടി എന്നെ കിഴ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടായിരുന്നു
അതിന്റ്റെഫലമായി എനക്ക് പുറത്തേക്കിറങ്ങാന്‍ പോലും  കഴിയാത്ത അവസ്ഥയിലായി

കഫ്തെരിയയിലെ മെസില്‍ ഉള്ളതിനാല്‍ ഭക്ഷണം പാഴ്സല്‍ കൊണ്ടുവരുന്ന ബര്‍വലായില്‍നിന്നും
എന്റ്റെ അവസ്ഥ അറിഞ്ഞു  ദാ വരുന്നു   മൊയ്തീന്‍ഇക്ക എന്റ്റെ റുമിലെക്ക് കാലത്ത്‌ പാഴ്സലുമായി
  വന്നപാടെ മുഖവരകള്‍ ഒന്ന് ഇല്ലാതെ സ്വധസിദ്ധമായ മലപുറം ശൈലിയില്‍ വഴക്ക് പറയാന്‍
തുടങ്ങി
അനക്ക് ഉപ്പയില്ലേ..ഉമ്മയില്ലേ...... നാട്ടിലെ  അനക്ക് എത്താത് പറ്റിയാല്‍ ആര് സമാധാനം പറയ്‌
 ജ്ജ് എന്താ  എന്താ ആശുപത്രിയില്‍ പൂവന്ജ്‌....  ജ്ജ് എന്താ മുണ്ടാത്ത് . എന്താ കയ്യി കായില്ലേ
അങ്ങനെ കുറെ പറഞ്ഞു
 ഞാന്‍ എല്ലാം കേട്ട് മൌനം അവലംബിച്ചു
എന്റ്റെ കയ്യില്‍ കാശില്ല എന്നാ സത്യം  എന്റ്റെ മൌനത്തില്‍ നിന്നും ഇക്കാ മനസിലാക്കി

ജ്ജ് വേഗം കുപ്പയമിടെ വാ  എന്ന് പറഞ്ഞെ ഫ്ലാറ്റിനെ പുറത്തേക്ക് പോയി

ഇക്കാ എന്നയുംകൊണ്ട്  ടാക്സിയില്‍ ബെര്‍ദുബൈയിലുള്ള ഒരു ആശുപത്രിയില്‍ പോയി
പരിശോധനകള്‍ക്കു ശേഷം  ക്ഷിണംമാറാന്‍ ഗ്ലുകോസ് ട്രിപ്പ്‌ ഇട്ട്കിടത്തി അവര്‍
പനിക്ക്‌ ഉള്ള ഇന്ജക്ഷ്നും തന്നു  ഏകദേശം നാലു മണിക്കൂര്‍ ശേഷം തിരികെ ആശുപത്രിയില്‍നിന്നും  തിരികെ ഫ്ലാറ്റില്‍ എത്തി ചിലവുകള്‍ എല്ലാം ഇക്കാതന്നെ കൊടുത്തു

ഞാന്‍ കണ്ക്കുചോതിച്ചപ്പോള്‍ പറഞ്ഞു
കണക്കൊക്കെ പിന്നെ ജ്ജ് ആദ്യം സുക്മവി
ഒരു പാടുപര്‍ക്ക് ജോലി വാങ്ങി കൊടുത്തിട്ടുള്ള ആളായിരുന്നു മൊയ്തീന്‍ഇക്ക ഒരു നല്ല മനസിന്‍
ഉടമ............

സത്വവയിലെ ജോലിയില്‍ നിന്നും മാറുന്ന വരെ ഞാന്‍  മൊയ്തീന്‍ഇക്കയുടെ കഫ്തെരിയായില്‍
തന്നെ ആയിരുന്നു എന്റ്റെ ഭക്ഷണം
 ..ഏങ്കിലും  പിന്നിടും ഞങ്ങളുടെ സുഹ്രുത്ത് ബന്ധത്തിനെ
യാതൊരു കോട്ടവും തട്ടിയിരുന്നില്ല ..ആഴ്ച്ചയില്‍ ഒന്ന് രണ്ടു തവണയെങ്കിലും ഇക്കയിക്ക് ഫോണ്‍
ചെയ്തിരുന്നു ...ഇടക്ക് ചില വെള്ളിയാഴ്ച ഞാന്‍ ഇക്കയെ കാണാന്‍ സത്വവയില്‍  പോയിരുന്നു

അങ്ങനെ ഒരു വെള്ളിയാഴ്ച ഞാന്‍ അവിടെ ചെന്നപ്പോള്‍ ഇക്ക പറഞ്ഞു

...ജ്ജ് ഇന്ന് പോവണ്ട കൊറേ കാരിയം അന്നോട് പറയാനുണ്ട്
.
അങ്ങനെ ഇക്കയുടെ നിര്‍ബന്ധ്പ്രകരം അന്ന് രാത്രി അവിടെ ഇക്കയുടെ റൂമില്‍ കൂടി

ഇക്കയുടെ വില്ലയുടെ പുറത്തുള്ള  ബെഞ്ചില്‍ ഇരുന്നു ഞങ്ങള്‍ സംസാരിച്ചു ...
ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു ..കുടുബകര്യങ്ങള്‍ ..സാമ്പത്തിക പ്രശ്നങ്ങള്‍
ഒക്കെ
 അത്താഴത്തിനു കുബുസും ചിക്കന്‍ കറിയും കഴിച്ചുകൊണ്ട് ഇരിക്കുമ്പോള്‍  ഇക്കാ പറഞ്ഞു
മതിയായി ഇവ്ടുത്തെ ജിവിതം ...ഞാന്‍  എല്ലാം അവസാനിപ്പിച്ച്‌ ..നാട്ടില്‍ പോകുവ....

 ഇളയകുട്ടിയുടെ നിക്കഹ് വരയ്ക്ക് ഞാന്‍ ഇവിടെ ഉണ്ടാവും .....ജ്ജ്  വരണം നിക്കഹിനെ
അന്റ്റെ പൊങ്ങള് കുട്ടിയ അവള്‍ ....
നാലു പെണ്‍മക്കള്‍ മാത്രമുള്ള ഇക്കയിക്ക് എനിക്ക് ഒരു മകന്റ്റെ സ്ഥാനം ആ മനസില്‍ ഉണ്ടായിരുന്നു.....

രണ്ട്‌ ആഴ്ച കഴിഞ്ഞെ  ഒരു ..തിങ്കളാഴ്ച  ഞാന്‍ ഓഫീസില്‍ ജോലി ചെയ്യുമ്പോള്‍   ഒരു ഫോണ്‍ കോള്‍ വന്നു...
മൊയ്തീന്‍ഇക്കയുടെ കഫ്തെരിയായില്‍ ജോലി ചെയ്യുന്ന ഉസ്മന്റ്റെ

'മൊയ്തീന്‍ഇക്ക റാഷ്ധിയ ഹോസ്പിറ്റലില്‍  അഡ്മിറ്റ്‌ ആണ് വേഗം അങ്ങോട്ട്‌ വരിക.....

പെട്ടന്നുതന്നെ ഞാന്‍ ഓഫീസില്‍നിന്നും പെര്‍മിഷന്‍ എടുത്തു വേഗം റാഷ്ധിയ ഹോസ്പിറ്റലില്‍ എത്തി  ഇക്കയെ ഐ സി ഉ  യില്‍ അഡ്മിറ്റ്‌ ആ ക്കിയിരിക്കുന്നു......

ഞാന്‍ വേഗം ഡോക്ടര്‍ നെ കണ്ട് കാര്യങ്ങള്‍ തിരക്കി സ്ഥിഗെതികള്‍ വളരെ മോശം ആണ് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ആകെ തകര്‍ന്നു പോയി    മസ്തിഷ്കാഘാതം ആണ്  സംഭവിച്ചത്....

ഡോക്ടറുടെ പ്രത്യേകനുമാതിയാല്‍ ഞാന്‍ ഇക്കയെ ഐ സി ഉ  യില്‍ കയറി കണ്ടു
വെന്റ്റിലേറ്ററിന്റ്റെ സഹായത്താല്‍ ഉറങ്ങുന്നു ..... കടമകള്‍ ബാക്കി നിര്‍ത്തി വിടപറയേണ്ടി
വരുന്ന ഒരു കുടുംബനാഥന്റ്റെ ദെയനിയ മുഖം ആയിരുന്നു  അപ്പോള്‍ ഇക്കയുടെ

നാലു  മണിക്കുറിനു ശേഷം ഡോക്ടര്‍ എന്നെ മുറിയിലേക്ക്‌ വിളിപ്പിച്ചു ഇക്കാ ഞങ്ങളെ ഒക്കെ വിട്ടുപിരിഞ്ഞു എന്നാ  സത്യം അറിയിച്ചു

ഇക്കാ വിട്ടുപിരിഞ്ഞിട്ട് വര്‍ഷം മുന്ന് കഴിഞ്ഞു ഇന്നും മനസിന്റ്റെ ഉള്ളില്‍  ആ ശാസനയും വത്സല്യമൊക്കെ മായാതെ നില്‍ക്കുന്നു

മൊബൈല്‍ ഫോണ്‍  ബെല്ലടിക്കുന്നത്  കേട്ടപ്പോള്‍ മാത്രമാണെ ഓര്‍മകളില്‍ നിന്നും ..തിരികെ...
മൊയ്തീന്‍ഇക്കയുടെ കഫ്തെരിയ ഉണ്ടായിരുന്ന സ്ഥാനത്ത്  ഉള്ള  പുക്കളുടെ കടയുടെ മുന്‍പിലെ
പാര്‍ക്കിങ്ങില്‍ ആണ് എന്ന സ്ഥലകാലബോധം എന്നില്‍  ഉണര്‍ന്നത്‌

സമയം പത്തുമണി കഴിഞ്ഞിരിക്കുന്നു ...സുര്യന്റ്റെ ഉഗ്രകിരണങ്ങള്‍ പ്രക്രതി ആകെ ഉഷ്ണിപ്പിച്ചു
തിരികെ ഫ്ലാറ്റിലെക്ക്  ശിതികരിച്ച വാഹനത്തില്‍ യാത്രചെയ്യുമ്പോളും  മനസ്‌ മുഴുവന്‍  മൊയ്തീന്‍ഇക്കയുടെ ഒര്മാകളാല്‍ തപിച്ചിരുന്നു......

ചന്തു







2011, മാർച്ച് 14, തിങ്കളാഴ്‌ച

അവള്‍ ഒരു ജലപിശാചിനി (സുനാമി)



അവള്‍ വീണ്ടും വന്നു.......
മോഹങ്ങളും പ്രതിക്ഷകളും അസ്തമിക്കാത്ത മനസുകളുടെ
 ജീവനും എടുത്ത്...
 പതിനായിരങ്ങളുടെ ശവങ്ങളില്‍  അവള്‍ കരാള താണ്ഡവമാടി ...
സര്‍വ്വതും നഷ്ട്ടപെട്ടെ.. നിമിഷാര്‍ദ്ധത്തില്‍.......
അനാഥമായിതിര്‍ന്ന മ്രിതപ്രയരായ ജീവിതങ്ങള്‍....
അവളുടെ അട്ടഹാസതിന്‍ നടുക്കത്തില്‍ വിറകൊണ്ടു നില്‍ക്കുന്നു.

മതിയായില്ലേ  നിന്റ്റെ രക്തദാഹം

മതിയായില്ലേ  നിന്റ്റെ ക്രൂരവിനോദം



2011, ഫെബ്രുവരി 27, ഞായറാഴ്‌ച

ഒരു പ്രമപൂജാരിയുടെ രക്ത്സാക്ഷിത്യം



നേര്‍ത്ത സുര്യപ്രകാശം വയിക്കൊല്‍മൂടിയ് കൂടാരത്തിന്‍ ഉള്ളിലുടെ മുഖത്ത് അടിച്ചപ്പോള്‍ ആലസ്യത്തിന് ഭംഗം വന്നതിന്റെ അരൊചകത്തില്‍  പരമുനായര് കണ്ണുതുറന്നു താന്‍ പാടത്തെ കാവല്‍ മാടത്തിനുള്ളിലാണെ കിടക്കുന്നത് എന്ന യാഥാര്‍ത്ഥ്യം അപ്പോള്‍മാത്രം ആണെ സെറിബെല്ല്ത്തില്‍നിന്നും പരമുനെ മെസ്ജ്ജ്കിട്ടിയത് കിട്ടിയവേഗത്തില്‍ ചാടി എണിറ്റു
പുറത്ത് ആരെഒക്കെയൊ സംസാരിക്കുന്നു    കഴിഞ്ഞ രാത്രി നാണുകൊണ്ടുവന്ന കൊട്ടൊടി അത് കാട്ടികൂട്ടിയവേല്കള്‍ ഓര്‍ത്തപ്പോള്‍ ആകെ ഒരു ചമ്മല്‍ .. മുണ്ട് മടക്കികുത്തി കൂടാരത്തിന്‍ പുറത്ത് ഇറങ്ങി പണിക്കാര്‍ എല്ലാം നേരത്തെയ്ത്തി ഇന്നലത്ത് ബാക്കി പണി തുടങ്ങി കഴിഞ്ഞു കറ്റക്കും നെല്ലിനും കാവല്‍ കിടന്ന താന്‍ മാത്രം ലേറ്റ്..  എവിടെയൊ ചെറിയ കുറ്റബോധം ...മനസില്‍ നാണുവിന്റ് കൊട്ടോടിയെ  ശപിച്ചു റിഫ്റ്ഷിനായി അടുത്ത തോട്ടിലേക്ക്   നടന്നു


മാരാരുടെ കാപ്പികടയില്‍നിന്നും നാസ്ത്ത  കഴിച്ച് തിരികെ പാടത്ത് എത്തിയപ്പോള്‍ പണിക്കാര്‍ എല്ലാം
മൂപ്പില്‍ നായരുടെ വീട്ടില്‍നിന്ന് കൊണ്ടുവന്ന ചക്ക പുഴുക്കും...കഞ്ഞിം വീതിക്കുന്നു  ...
 പറഞ്ഞിട്ടെ എന്താ കാര്യം ഞാനും  നായര് ...മൂപ്പില്‍ അദ്ദേഹവും നായര് ….ആനയും. ആടും തമ്മില്‍ ഉള്ള  അന്തരമുണ്ട് പെണ്ണുമ്പിള്ളമാരുടെ കാര്യത്തില്‍ പോലും..ഞാന്‍ ഒന്നു കെട്ടിയപ്പോള്‍ അങ്ങേരെ മൂന്ന് കെട്ടി..
ഈ നാട്ടില്‍ സോഷ്യ് ലിസം വാഴില്ലാഎന്നു പറയുന്ന് എത്ര് സത്യം ഉള്ളവന്‍ ഇല്ലാത്തവനു കൊടുക്കില്ല വല്ല ക്യുബയിലും ജനിച്ചിരുന്നങ്കില്‍ എന്ന് ആശിച്ചുപോയി.

പരമുബ്രാ... എന്ന വിളി കേട്ട്ആണ് മനോരാജ്യത്തില്‍ നിന്നും തിരികെ ലാന്‍ഡ് ചെയ്യ്തത് തിരിഞ്ഞു നോക്കിയപ്പോള്‍….. കുഞ്ഞിപെണ്ണെ..   'തബ്രനെ മുപ്പില്‍വിട്ടിന്നെ കഞ്ഞിം പുഴുക്കും കൊണ്ടുവന്നിട്ടുണ്ട് വേറെ' ........
..എനിക്ക് വേണ്ടാ നീ എടുത്തു കഴിച്ചോ ..
 ..അയ്യോ ഞാനോ മുപ്പില്കര്‍ അറിഞ്ഞാല്‍ എന്നെ കൊല്ലും ... എനക്കെങ്ങും വേണ്ടാ ഞാന്‍ പോണു .....

കുഞ്ഞിപെണ്ണെ പോകുന്നതിന്റ്റെ ബാക്ക് വ്യൂ നോക്കി വിണ്ടും മനൊവ്യുലേക്ക് വിണ്ടും പോയി

കുഞ്ഞി പെണ്ണെ     പണികാരില്‍ ചെറുപ്പത്തി അവടെ അമ്മക്ക് ഒപ്പം ആണ് അവ ള്‍ വരുന്നെ നല്ല ആഗാര വടിവും എണ്ണകറുപ്പിന്‍ സൗന്ദര്യം.. അവളെ കാണുമ്പോള്‍ മനെസ് ഒരു ചെയ്സ് ഡ്രൈവിനെ ഒരുങ്ങുന്നപോല്‍ തോന്നും
അവള്‍ക്കും എന്റ്റെ അടുത്തെ വരുമ്പോള്‍ ഒരു  മസാലദോശ .. ഛീ .. മദാലസ അപ്പ്രോച്ചിംഗ്
ആണ്

    പറഞ്ഞിട്ടെ എന്താകാരിയം ഞാനും ഒരു പ്രമപുജരി ആണല്ലോ.... പക്ഷെ മനസേ  ചെയ്സ് ഡ്രൈവിനെ തുടിക്കുബോള്‍ ..റെഡ് സിന്ഗ്നല്ലുംമയി നില്‍ക്കുന്ന എന്റ്റെ കാര്‍ ത്തിയായിനി
'മൈ സ്വീറ്റ് വൈഫ്‌' ..ചെരവക്ക് അടി, മുറ്റത്തെ കിടത്ത്ക , പട്ടിണിക്ക് ഇടുകാ എന്നി കലാപരുപടികള്‍ ഈശ്വരാ..  അവള്കെ ആരാണോ ആവൊ പഠിപ്പിച്ചു കൊടുതത്തെ
പോരത്തതിനെ കാലമാട്ന്മാര്‍  അവടെ നാലു ആങ്ങളമാര്‍ മൈ ബ്രദര്‍ ഇന്‍ ലോസ്

മകരകൊയ്യ്ത്തിന്റ്റ്  ആരവങ്ങള്‍ കഴിഞ്ഞു നെല്ലെ മുപ്പില്‍ നായരുടെ പത്തായത്തില്‍ ആയി  കച്ചി തുറു ഇട്ടു .....നമ്മുടെ കാര്യം... മിസ്റ്റര്‍ ഗോവിന്ദ.. ആകെ കിട്ടിയതെ അഞ്ചു പറ  നെല്ലെ ....
പക്ഷേ ഭാര്യ വക കിട്ടി വയറുനെറച്ച്  ( എടൊ മനുഷ്യാ ആ കോപ്പില്‍ നായരുടെ വിട്ടില്‍
കര്യസ്ഥപണിക്കെ പോകാതെ എനിക്കെ വീതം കിട്ടിയ പുര്യ്ടത്തില്‍ വല്ല കൃഷി ചെയ്തു കൂടെ  ! #$# % # & % * ( & % ) )*&%$#@*&&%$#$$^ സെന്‍സെര്‍ഡ് ടോക്ക്  )


എവരി ആക് ഷെന്‍ ഹാവ് ദെയറിസ്  ഈക്യല്‍ ആന്‍ഡ് ഓപ്പ്സിറ്റ് റിആക് ഷ്ന്‍  എന്ന അയിസക്ക് സ്വമിയുടെ തത്വം മാനിച്ച് ഞാന്‍ മൌനം പാലിച്ച് ആണുങ്ടെ മാനം രക്ഷി ച്ചു
അയിസക്ക് സ്വമി അദ്ദേഹം കേരളത്തില്‍ ജനിക്കാഞെ ആ മഹാനുഭാവന്റ് മഹാഭാഗ്യം  ....ആപ്പിള്‍നു പകരം ചക്കവീണു ചത്തു എന്ന പേരു ദോഷം കൂടി കിട്ടിയേന്….








ഇന്ന് പെരുംതറകാവിലെ ഉത്സ് വം ആണ് ഹാവു ..കുറെദിവസം ആയി എന്റ്റ്റെ  പ്രമ ഭോജനത്ത് കണ്ടിട്ട്  അവ ള്‍ ഉത്സ് വത്തിനെ വരും ഉറപ്പ് കാരണം ഇത് അവരുടെ കൂട്ടര് നടത്തുന്ന ഉത്സ് വം
ആണ്
കെട്ടു കാഴ്ച്ച സമയത്ത് ഒരു മിന്നായം പോലെ  അവ ളു കൂട്ടരോട് ഒപ്പം കണ്ടതാണ് ഒന്നു മിണ്ടാന്‍ പോലും പറ്റിയില്ല.. മനസിലെ പ്രമപൂജാരി ടെന്‍ഷ് ന്‍ എന്ന മിസയ് ല്‍ എന്നില്‍ ഏറ്റിവിട്ടു.. അതിന്റ്റ്
ഒരു ശമനത്തിനെ എന്നോ ളം ഉത്സ് വ പറബിലെ നാണുവിന്റ് ടെബറവറി ബിവറെജില്‍ കയറി നാടന്‍ ബാറ്റ്റി ഇട്ട് വാറ്റിയ ...(ഞങ്ങളെ പോലെ ഉള്ള പാവപെട്ടവരുടെ ദേശിയ പാനിയം) രണ്ടു ഗ്ളാസ്സ് വിട്ടപ്പോള്‍ ..നല്ല ഉത് മേഷം തോന്നി ബാറ്റ് റി എന്ന എനറ്ജി സ് റ്റോറ്ജ് എതില്‍ ഒരു ഘടകം ആയതുകൊണ്ട ആകാം ഇത്ര  ഉത് മേഷം



ഭൂമി സൂര്യനോട് എന്നപോലെ ഞാന്‍ എന്റ്റ് ഭ്രമണ പഥത്തില്‍കുടി തിരിഞ് കമ്മ്റ്റി  ഓഫിസിന്‍ അടുത്ത് ഉള്ള വ ള കടയില്‍ എത്തി .. കടയില്‍ വ ളക ള്‍ നോക്കി നില്‍ക്കുബോള്‍ പുറകില്‍ നിന്നും ഒരു വിളി  പരമുബ്രാ....തിരിഞ്ജ് നോക്കുപോള്‍ അതാ നമ്ര് വദനആയി പുറകില്‍ നില്‍ക്കുന്നു മൈ സ്വീറ്റ് ഹാര്‍റ്റ്  കുഞ്ഞി
……..എന്താ തബ്രാ പാവങ്ങളെ  ഒക്കെ മറന്നോ........................ അമേരിക്ക ..ഇറാക്കില്‍ വര്‍ഷിച്ച പേറ്റ്രിയോറ്റ് പോലെ ആ വാക്കുകള്‍ എന്റ്റ് മനസിനെ ഉല്ച്ചു………….
നാണുവിന്റ് ബാറ്റ്റി വിര്യം എന്നിലെ പ്രമ നായകനെ ഉണര്‍ത്തി ..ഞാന്‍ അവളുടെ കരം പിടിച്ച് പണ്ട് എങ്ങോ അഭിനയിച്ച ബാലയിലെ പോലെ ഒരു ഡയലേഗ് പറഞ്ഞു; 'വരു ‘’പ്രിയ് നമ്മുക്ക് ആ അമ്പല കുളകടവില്‍ പോയി സല്ലപിക്കം’’
കുളകടവില്‍ എന്റ്റ്റ് വിറയാര്‍ന്ന കയ്യികള്‍ അവളിലേക്ക് നീണ്ടപ്പോള്‍ പിന്നില്‍ നിന്നും ഒരുവിളി

എടോ......#$%@&%$#@+%$#   (സെന്‍സെര്‍ഡ് ടോക്ക്) 

കാര്‍ ത്തിയായിനി ( ഭദ്രകാളി ഭാവം)  കൂടെ കുറച്ച് നാട്ട്കാരും ....എന്റ്റ് ഈശ്വരാ ഇത്രയും വെലിയ ഒരു സ്പയി ടീമം പിന്നാലെ ഉണ്ടായിരുന്നോ.. 
ഉള്ളിലെ സകല വീര്യവും ഡിസ്ചാര്‍ജ് ആയി പോയി
എങ്കിലും രണ്ടും കല്പ്പിച്ച് മനസില്‍ ടൈറ്റാനിക് ദേവനെ ധ്യാനിച്ച്  കുഞ്ഞി പെണ്ണിന്‍ കയ്യ് പിടിച്ച്  കുളത്തിലേക്ക് എടുത്ത് ചാടി ........


മുട്ട്റ്റം വെള്ളം ഉള്ളതിനാല്‍ നീന്തിതുടിക്കുമുന്‍പെ നാട്ടുകാര്‍ പെക്കി .....എല്ലാരും കൂടി നല്ലപേലെ സ്നെഹിച്ചു.. കുഞ്ഞി പെണ്ണിനെ അവടെ വീട്ടുകാര്‍ കൂട്ടികൊണ്ട് പേയി
ഒരാഴ്ച്ചയൊളം എനിക്ക് വീട്ടില്‍ കാര്‍ത്തിയായിനി വക പഞ്ചാരിമേളം ഉണ്ടായിരുന്നു.....
ഉത്തരവാദ്യപെട്ട ഒരു കുടുബനഥന്‍ എന്നനിലയില്‍ എല്ലാം ഞാന്‍ സ്വികരിച്ചു

ഇന്നും കാര്‍ ത്തിയായിനിക്ക് എന്നോടുള്ള പ്രത്യകശാസ്ത്രത്തില്‍ യാതൊരു മാറ്റവും വന്നിട്ടില്ല


കുഞ്ഞി പെണ്ണിനെ കെട്ടിച്ചുവിട്ടു....പക്ഷെ ഇന്നും അവളെ കാണുബൊള്‍ ചെമ്മിനിലെ പരിയ്കുട്ടിയെ പോലെ മനസ്  സ്ലിപ് ആകും .....പിന്നെ അവളുടെ കെട്ടിയവന്റ്റ്റ് മസില്‍ ഓര്‍ക്കുബൊള്‍ നേരെയാകും


പ്രമിക്കാനും പ്രമിക്ക്പെടാനും ഉള്ള അവകാശങ്ങള്‍ അടിച്ച അമര്‍ത്തുന്ന ബൂര്‍ഷാസികളുടെ  ഇടയില്‍  ജീവിക്കുന്ന പ്രമ രക്തസാക്ഷി ഇവന്‍ 





2011, ഫെബ്രുവരി 22, ചൊവ്വാഴ്ച

എന്റ് ഒരു ബാല്യകാല സുഹ്രത്തിനെ എഴുതിയ ഇ -മെയില്‍


പ്രിയ  അനൂപ്‌  
എന്തുണ്ടടോ വിശേഷങ്ങള്‍ 
മനസിന്‍റ ഒര്‍മ ചെപ്പില്‍  മായാത്ത ഒരു കുട്ടികാലം , അന്നൊക്ക എന്ത് രസം ആയിരുന്നു ,തട്ട് ദോശ കഴിച്ചതും ,മൂജ്ജു നാടന്റ്ട കടയില്‍ ഫ്രഷ്‌ ജുസ്കു കുടിച്ചതും  , ഓര്‍മയില്‍ ഇന്നും ഒരു   മഴവില്‍ പോലെ  നില്കുന്നു ,
തിരിച്ചു വരുമ്പോള്‍  ചിറ്റൂര്‍മുക്കിനെ  മീശ  അപ്പുപന്‍  മാടകടയില്‍ മോരും വെള്ളം  കുടിച്ചതും.
ഗോപി കൊച്ചട്ടന്ട്ടെ  കരിമ്പ്  കണ്ടത്തില്‍ കട്ടെ കരിമ്പ്   തിന്നതും. 

തനിക്കെ അവിടെ സുഖം എന്ന് വിശ്വസിക്കുന്നു 
നമ്മുടെ  ആ കാലത്തിലെ  ഓര്‍മ്മക്കയെ  ഞാന്‍ ഒരു പാട്ടെ അറ്റാച്ച്  ച്യ്തിട്ടുണ്ടെ
താന്‍ അത്  കേള്‍ക്കെ  ഇഷ്ട്ടം  ആകും  

തത്കാലം നിര്‍ത്തുന്നു

സ്നഹപൂര്‍വം 

സന്തോഷ്‌ നായര്‍